Sunday 19 January 2014

ഏട് മൂന്ന്




ഇനി എന്നിലെയ്ക്ക് മടങ്ങാം.. മടങ്ങുക എന്നത് ഒരു അനിവാര്യതയാണല്ലോ...!

എന്റെ ജനനസത്യം വെളിപ്പെടുത്തട്ടെ!

പത്താംക്ലാസുകാരിയും വാചാലയും അനുസരണയുള്ളവളുമായ എന്റെ ഉമ്മയുടെയും, ചിന്തയും വിചിന്തനങ്ങളും നിലപാടുകളും ഉള്ള എന്റെ ഉപ്പയുടെയും മകളായി ഒരു പാതിരാത്രിയിൽ ഞാൻ ജനിച്ചു. ഗർഭിണിയായിരിക്കെ, ന്യത്തത്തെയോ, സിനിമയെയൊ, സംഗീതത്തെയൊ, സാഹിത്യത്തെയൊ കുറിച്ചൊന്നും എന്റെ ഉമ്മ ഒരിക്കൽപോലും ഓർത്തിരിക്കാനിടയില്ല…

എന്റെ ഓർമ്മകൾ തുടങ്ങുന്നത് തറവാട്ടിലെ സ്വീകരണമുറിയിലാണെന്ന് തോന്നുന്നു. തീർച്ചയില്ല.. അവിടെ വെള്ളയും ചുവപ്പും വരകളുള്ള കസേരകൾ ഉണ്ടായിരുന്നു.

ഞാൻ സ്ഥിരമായി ഒരു സ്വപ്നം കാണാറുണ്ടായിരുന്നു... പാതിരാത്രിയിൽ വലിയ മനുഷ്യൻ വന്ന് എന്നെ പിടിച്ചുകൊണ്ടുപോകുന്നതും, മൂത്രമൊഴിക്കനെന്ന പേരുപറഞ്ഞ് ഞാനുമ്മയുടെ അടുത്ത് ഓടിയെത്തുന്നതും. ഉമ്മ അവിടെ നിന്ന് കരയുന്നതും. നിരന്തരമായി ഈ സ്വപ്നം എന്നെ ശല്യം  ചെയ്തുകൊണ്ടിരുന്നു... ഫ്രോയിശിന്റെ “ interpretation of dreams” ൽ പലതവണ തിരഞ്ഞിട്ടും ഈ സ്വപ്നത്തിന്റെ അർത്ഥം എനിയ്ക്ക് കണ്ടെത്താനായില്ല...

മേഘങ്ങളിലെയ്ക്കുള്ള ഗോവണികളും ആകാശത്തിന്റെ കവാടങ്ങളും എന്നോ ഞാൻ പണിതീർത്തു വച്ചു. നിറങ്ങളെ എറെ സ്നേഹിക്കാനും, സ്നേഹത്തെപറ്റി പറയുമ്പോൾ ചിറകു വിടർത്തി പറക്കാനും ഞാനെന്നെ പഠിപ്പിച്ചു. സ്നേഹത്തിന്റെ നിർവചനം തേടി എന്റെ മനസ്സലിഞ്ഞു. അക്ഷരങ്ങളിൽ അനുരക്തയായി... വെളുത്ത കടലാസ്സിൽ തെളിയുന്ന കറുത്ത അക്ഷരങ്ങൾ എനിയ്ക്ക് പ്രിയപ്പെട്ടതായി. സുഹ്റയും മജീദും എന്റെ കളിക്കൂട്ടുകാരായി...

അങ്ങനെ സ്വപ്നങ്ങളിൽ മയങ്ങി ഞാൻ...

No comments:

Post a Comment